സന്ധ്യ നേരത്ത് വീട്ടിലെ ഒച്ചയും ബഹളവും മനസ്സിലാക്കിയിട്ടാവണം സൂര്യൻ പതിവിലും നേരത്തെ പോവാൻ ഒരുങ്ങിയത്. പുതിയ വീട്ടിലെ വെള്ളക്ഷാമം പരിഹരിക്കാൻ ഭൂമിയുടെ മാർ ചുരന്ന് എടുക്കാൻ തീരുമാനിച്ച നിമിഷം ആയിരുന്നു അത്.
കുഴൽ കിണർ അടിക്കാൻ വന്നവർ രണ്ടായി തിരിഞ്ഞു. കുറച്ചു പേർ അവർക്കുള്ള ഭക്ഷണം വെക്കുന്ന തിരക്കിലേക്ക് നീങ്ങിയപ്പോൾ ബാക്കിയുള്ളവർ അവരുടെ പണികളിൽ ഏർപ്പെട്ടു.
മുറ്റത്ത് കസേരയിട്ട് ഇരുന്ന് ഉപ്പൂപ്പ കൊച്ചു ചാമിയോട് ചോദിക്കുന്നുണ്ട്
"എത്ര അടി താഴ്ന്നു ന്ന് ". കൊച്ചു ചാമി അതിന് അനുസരിച്ച് മറുപടി പറയുന്നുമുണ്ട്.. ഇതിന്റെ ശബ്ദം കേട്ട് ഉപ്പൂപ്പന്റെ ബീഡി കമ്പനീസ് ആയ അവറാനും കാദറും വീട്ടിലേക്ക് വന്നു. പിന്നെ പറയണോ ഓരോ അടി താഴ്ച്ചയിലും ഓരോ ബീഡി എന്നായിരുന്നു
രാത്രി 9.30 ആയതോടെ... എല്ലാരും ഭക്ഷണം കഴിച്ച് വെള്ളം കാണുന്നതും കാത്ത് ഇരുന്നു. നാല് ആൾ കൂടുമ്പോൾ പഴം പുരാണം പറയൽ ഉമ്മൂമ്മാന്റെ സ്ഥിരം പരിപാടിയായിരുന്നു. അത് കൊണ്ട് തന്നെ അതിനുള്ള ഒരു അവസരം ഉപ്പൂപ്പ എറിഞ്ഞു കൊടുക്കുകയും ചെയ്തു.
“എടിയെ…ഞമ്മള് പണ്ട് വെള്ളത്തിന് നട്ടം തിരിഞ്ഞപ്പോലെ ഇന്നത്തെ മക്കൾ നട്ടം തിരിഞ്ഞ് കാണോ…”
ഇതിൽ പിടിച്ച് ഉമ്മൂമ്മ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഇന്നേ കെട്ടികൊണ്ട് വരുമ്പോൾ വാപ്പനോട് ഇങ്ങേര്ടെ ഉപ്പ ഒന്നേ പറഞ്ഞിരുന്നുള്ളൂ.
“ഒരു ചെറിയ വീടാണ് പിന്നെ വെള്ളത്തിനും മറ്റും പുറകിൽ ഒരു കല്ലും കോറിയുണ്ട് പിന്നെ കുറച്ചു മാറി ഒരു കിണറും.”
അന്ന് ഇന്നത്തെ പോലെ ഇൻജിനീറും ലാക്കറ്ററും ഒന്നും ഇല്ലല്ലോ… ഈ കൂലി പണിക്കാരൻ മതീന്ന് ഞാനും പറഞ്ഞു.
ഇടക്ക് കേറി ഉപ്പൂപ്പ “എന്നിട്ട് അനക്ക് എന്ത് കുറവാണ് ഇവടെ"..
(എല്ലാരും ചിരിക്കുന്നു)
അങ്ങനെ അവർ കഥ പറച്ചിൽ രസത്തിൽ തുടങ്ങി.
“ഇവിടെ വന്ന് കയറിയപ്പോൾ അല്ലേ അറിഞ്ഞത് കോറിലെ വെള്ളം പോത്തിനെ കുളിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന്.20 വീടുകൾക്കായി ആകെ പാടെ ഉള്ളത് ഒരു കിണർ, അതിലെ വെള്ളം ആണെങ്കിൽ പാള നേരെ മുങ്ങില്ല. കേക്കണോ കൂത്ത്.”
കല്യാണത്തിന്റെ അന്ന് രാത്രി മൂപ്പരെ ഉമ്മ വിളിക്കാണ് വാതിൽമേ മുട്ടിറ്റ്, എന്തിനാന്ന് അറിയോ…
“മമ്മദെ ഇജ്ജ് അന്റെ കെട്ടിയോളെ ഇവിടെ നിർത്തിറ്റ് കുടം കൊണ്ട് വാ. ഇപ്പോ പോയി നിന്നാലെ നാളെ ഉച്ചക്ക് വെക്കാനുള്ള ചോറിനുള്ള വെള്ളം രാവിലെ എങ്കിലും കിട്ടു..പിന്നെ വെള്ളം ഏന്തി കിണർ വട്ടമാകുമ്പോഴേക്കും മോന്തിയാകും.. അപ്പ ഞാൻ ഓളെറ്റ് വന്നോളം..”
ഒരു കിണറും ഒരുപാട് പേരും! കുടം തല്ലും ഉന്തും തള്ളും. വെള്ളം കുടം വെച്ച് ഏറ്റി ഏറ്റി നടന്നിട്ട് ഒക്കത്ത് പാട് വരെ വന്നു. ഇന്ന് ഈ പ്രായത്തിലും ആ പാട് അവിടെ കാണുമ്പോൾ എനിക്ക് എന്റെ ചെറുപ്പം ഓർമ്മ വരും.
പിന്നെ പിന്നെ വെള്ളം കൊണ്ടുവരാൻ പോക്ക് ഒരു രസമായി തുടങ്ങി. ഇന്നത്തെ കുടുംബശ്രീ മീറ്റിംഗ് പോലെ ആയിരുന്നു. എല്ലാരും ഉണ്ടാകും കാർത്തിയായിനി ശാരദ നീലി ഉമ്മു കുല്സു അങ്ങനെ അങ്ങനെ.... ഉമ്മു കുല്സു എന്നും വല്ല പലഹാരവും കൊണ്ടാണ് വരാറ്. ചൂട്ട് കത്തിച്ച് രാത്രി കിണറിന്റെ വക്കത്ത് ഇരുന്ന് നാട്ടിലെ പ്രമാണി മാരുടെ പെണ്ണുങ്ങളുടെ കുറ്റം പറയും. അമ്മയിമ്മ കാണാതെ കിണറിന് ചുറ്റും നടക്കും അത് ഒക്കെയായിരുന്നു നമ്മടെ സന്തോഷവും സങ്കടങ്ങളും.
ന്റെ ഒരു കയ്യിൽ മൂത്ത മോൻ മൊയ്തുട്ടിയും മറ്റേ കയ്യിൽ ഒരു കുടം വെള്ളവും. ഇപ്പത്തെ പെണ്ണുങ്ങൾക്ക് ഇതിന്റെ ഒക്കെ വല്ല അറിവും ഉണ്ടോ…ഒരു കുത്തിന് അല്ലെ വെള്ളം ടാങ്കിൽ വന്ന് കയറുന്നത്.
പിന്നെ അവറാന്റെ വീട്ടിൽ കിണർ കുത്തി അതോടെ കുറച്ച് ആശ്വാസായി. അപ്പളും വേനകാലത്ത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കുന്നിന്റെ മണ്ടെന്ന് വരെ വെള്ളം കൊണ്ട് വന്നിട്ടുണ്ട്.
ഇടക്ക് കേറി ഞാൻ ചോദിച്ചു
“അല്ല ഉമ്മൂമ്മാന്റെ ചെറുപ്പത്തിൽ ഒക്കെ ഇങ്ങള് ഉമ്മാനെ കൂട്ടി ആ പഞ്ചായത്ത് പൈപ്പിന്റെ മുമ്പിൽ നിന്നിർന്നില്ലെ കുടവും പിടിച്ച്”..
ന്നെ കെട്ടി കൊണ്ടുമ്പോൾ കിണറിന്റെ മുമ്പിൽ ആയിരുന്നെങ്കിൽ ഇവരുടെ സമയത്ത് പൈപ്പിന്റെ മുമ്പിൽ ആണെന്ന് മാത്രം. ന്റെ മൂന്ന് മരുക്കളിൽ ചെറിയോൾ ഒഴിച്ച് ബാക്കി രണ്ടെണ്ണവും നല്ലോണം കുടം ഏറ്റി നടന്നിട്ടുണ്ട്.
ഇജ്ജ് കുട്ടിയാവുമ്പോൾ ഒരിസം രാത്രി 2 മണി ആയി കാണും എല്ലാരും നല്ല ഉറക്കം ഉറങ്ങുന്ന നേരത്ത് പെട്ടന്ന് ഇജ്ജ് ഒണർന്നു, പിന്നത്തെ പുകിൽ ഇജ്ജ് ഭയകര കരച്ചിൽ ആയിരുന്നു. ഉറങ്ങാൻ കിടന്നവര് ഒക്കെ പതുക്കെ പതുക്കെ തല പൊക്കി കണ്ണ് തിരുമ്പി പുറത്ത് ചാടി. മൊയ്തുട്ടി ദുബായിന്ന് വന്ന്ക്കായിരുന്നു ഓൻ അന്റെ കരച്ചിൽ കാരണം ആകെ ഇടങ്ങേറിൽ ആയി. വെറുതെ ജനാല തുറന്നപ്പോഴാണ് അവറാനും സൈനബയും പൈപ്പിന്റെ ചുവട്ടിൽ കുടവും പിടിച്ച് നിക്കണ്.
അന്ന് പഞ്ചായത്ത് പൈപ്പിൽ വെള്ളം തിരിക്കൽ ആയിരുന്നു സൈനബാന്റെ അനിയൻ ചെക്കന്റെ പണി. ചെക്കൻ പുലർച്ചെ കോഴിക്കോട് പോവുന്നും പറഞ്ഞ് അളിയൻ രാത്രി വെള്ളം തിരിച്ചു കൊടുത്ത്ക്കാണ്. അന്ന് അന്റെ ഒറ്റകരച്ചിൽ കൊണ്ട് നമുക്ക് വെള്ളം കിട്ടി. രാവിലെ കണ്ടത് കാലി കുടവും പിടിച്ച് വെള്ളം വരുന്നത് കാത്തിരിക്കുന്നവരെയായിരുന്നു.
പെട്ടെന്നാണ് കൊച്ചു ചാമി വെള്ളം കണ്ടന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. അന്ന് സന്തോഷം കൊണ്ട് എല്ലാരുടെയും കണ്ണ് നിറഞ്ഞു. ആ നിറയലിൻ ഉമ്മൂമ്മാന്റെ കഥക്ക് വലിയ പങ്കുണ്ട്. അന്ന് ഉപ്പൂപ്പ പറഞ്ഞതാണ് ഇക്ക് ഇഷ്ട്ടായത്
“ഇജ്ജ് എന്തിനാ ഖദീജാ കരയുന്നത് ശെരിക്കും കരയുന്നത് ഇമ്മടെ ഭൂമിയല്ലേ…”
ഉമ്മൂമ്മ എല്ലാവർക്കും ശർക്കര വെള്ളം കൊടുത്തു. എല്ലാവരും ഉമ്മൂമ്മാനെ കളിയാക്കി കൊണ്ട് പറഞ്ഞു.
“മര്യക്കളുടെ ഒക്കത്ത് പാട് വരാതിരിക്കാൻ സ്നേഹം കൊണ്ടാണ് ഉമ്മൂമ്മ കുഴൽ കിണർ കുത്തിയത്” ന്ന്
By
Sabith koppam
കുഴൽ കിണർ അടിക്കാൻ വന്നവർ രണ്ടായി തിരിഞ്ഞു. കുറച്ചു പേർ അവർക്കുള്ള ഭക്ഷണം വെക്കുന്ന തിരക്കിലേക്ക് നീങ്ങിയപ്പോൾ ബാക്കിയുള്ളവർ അവരുടെ പണികളിൽ ഏർപ്പെട്ടു.
മുറ്റത്ത് കസേരയിട്ട് ഇരുന്ന് ഉപ്പൂപ്പ കൊച്ചു ചാമിയോട് ചോദിക്കുന്നുണ്ട്
"എത്ര അടി താഴ്ന്നു ന്ന് ". കൊച്ചു ചാമി അതിന് അനുസരിച്ച് മറുപടി പറയുന്നുമുണ്ട്.. ഇതിന്റെ ശബ്ദം കേട്ട് ഉപ്പൂപ്പന്റെ ബീഡി കമ്പനീസ് ആയ അവറാനും കാദറും വീട്ടിലേക്ക് വന്നു. പിന്നെ പറയണോ ഓരോ അടി താഴ്ച്ചയിലും ഓരോ ബീഡി എന്നായിരുന്നു
രാത്രി 9.30 ആയതോടെ... എല്ലാരും ഭക്ഷണം കഴിച്ച് വെള്ളം കാണുന്നതും കാത്ത് ഇരുന്നു. നാല് ആൾ കൂടുമ്പോൾ പഴം പുരാണം പറയൽ ഉമ്മൂമ്മാന്റെ സ്ഥിരം പരിപാടിയായിരുന്നു. അത് കൊണ്ട് തന്നെ അതിനുള്ള ഒരു അവസരം ഉപ്പൂപ്പ എറിഞ്ഞു കൊടുക്കുകയും ചെയ്തു.
“എടിയെ…ഞമ്മള് പണ്ട് വെള്ളത്തിന് നട്ടം തിരിഞ്ഞപ്പോലെ ഇന്നത്തെ മക്കൾ നട്ടം തിരിഞ്ഞ് കാണോ…”
ഇതിൽ പിടിച്ച് ഉമ്മൂമ്മ കഥയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഇന്നേ കെട്ടികൊണ്ട് വരുമ്പോൾ വാപ്പനോട് ഇങ്ങേര്ടെ ഉപ്പ ഒന്നേ പറഞ്ഞിരുന്നുള്ളൂ.
“ഒരു ചെറിയ വീടാണ് പിന്നെ വെള്ളത്തിനും മറ്റും പുറകിൽ ഒരു കല്ലും കോറിയുണ്ട് പിന്നെ കുറച്ചു മാറി ഒരു കിണറും.”
അന്ന് ഇന്നത്തെ പോലെ ഇൻജിനീറും ലാക്കറ്ററും ഒന്നും ഇല്ലല്ലോ… ഈ കൂലി പണിക്കാരൻ മതീന്ന് ഞാനും പറഞ്ഞു.
ഇടക്ക് കേറി ഉപ്പൂപ്പ “എന്നിട്ട് അനക്ക് എന്ത് കുറവാണ് ഇവടെ"..
(എല്ലാരും ചിരിക്കുന്നു)
അങ്ങനെ അവർ കഥ പറച്ചിൽ രസത്തിൽ തുടങ്ങി.
“ഇവിടെ വന്ന് കയറിയപ്പോൾ അല്ലേ അറിഞ്ഞത് കോറിലെ വെള്ളം പോത്തിനെ കുളിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന്.20 വീടുകൾക്കായി ആകെ പാടെ ഉള്ളത് ഒരു കിണർ, അതിലെ വെള്ളം ആണെങ്കിൽ പാള നേരെ മുങ്ങില്ല. കേക്കണോ കൂത്ത്.”
കല്യാണത്തിന്റെ അന്ന് രാത്രി മൂപ്പരെ ഉമ്മ വിളിക്കാണ് വാതിൽമേ മുട്ടിറ്റ്, എന്തിനാന്ന് അറിയോ…
“മമ്മദെ ഇജ്ജ് അന്റെ കെട്ടിയോളെ ഇവിടെ നിർത്തിറ്റ് കുടം കൊണ്ട് വാ. ഇപ്പോ പോയി നിന്നാലെ നാളെ ഉച്ചക്ക് വെക്കാനുള്ള ചോറിനുള്ള വെള്ളം രാവിലെ എങ്കിലും കിട്ടു..പിന്നെ വെള്ളം ഏന്തി കിണർ വട്ടമാകുമ്പോഴേക്കും മോന്തിയാകും.. അപ്പ ഞാൻ ഓളെറ്റ് വന്നോളം..”
ഒരു കിണറും ഒരുപാട് പേരും! കുടം തല്ലും ഉന്തും തള്ളും. വെള്ളം കുടം വെച്ച് ഏറ്റി ഏറ്റി നടന്നിട്ട് ഒക്കത്ത് പാട് വരെ വന്നു. ഇന്ന് ഈ പ്രായത്തിലും ആ പാട് അവിടെ കാണുമ്പോൾ എനിക്ക് എന്റെ ചെറുപ്പം ഓർമ്മ വരും.
പിന്നെ പിന്നെ വെള്ളം കൊണ്ടുവരാൻ പോക്ക് ഒരു രസമായി തുടങ്ങി. ഇന്നത്തെ കുടുംബശ്രീ മീറ്റിംഗ് പോലെ ആയിരുന്നു. എല്ലാരും ഉണ്ടാകും കാർത്തിയായിനി ശാരദ നീലി ഉമ്മു കുല്സു അങ്ങനെ അങ്ങനെ.... ഉമ്മു കുല്സു എന്നും വല്ല പലഹാരവും കൊണ്ടാണ് വരാറ്. ചൂട്ട് കത്തിച്ച് രാത്രി കിണറിന്റെ വക്കത്ത് ഇരുന്ന് നാട്ടിലെ പ്രമാണി മാരുടെ പെണ്ണുങ്ങളുടെ കുറ്റം പറയും. അമ്മയിമ്മ കാണാതെ കിണറിന് ചുറ്റും നടക്കും അത് ഒക്കെയായിരുന്നു നമ്മടെ സന്തോഷവും സങ്കടങ്ങളും.
ന്റെ ഒരു കയ്യിൽ മൂത്ത മോൻ മൊയ്തുട്ടിയും മറ്റേ കയ്യിൽ ഒരു കുടം വെള്ളവും. ഇപ്പത്തെ പെണ്ണുങ്ങൾക്ക് ഇതിന്റെ ഒക്കെ വല്ല അറിവും ഉണ്ടോ…ഒരു കുത്തിന് അല്ലെ വെള്ളം ടാങ്കിൽ വന്ന് കയറുന്നത്.
പിന്നെ അവറാന്റെ വീട്ടിൽ കിണർ കുത്തി അതോടെ കുറച്ച് ആശ്വാസായി. അപ്പളും വേനകാലത്ത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കുന്നിന്റെ മണ്ടെന്ന് വരെ വെള്ളം കൊണ്ട് വന്നിട്ടുണ്ട്.
ഇടക്ക് കേറി ഞാൻ ചോദിച്ചു
“അല്ല ഉമ്മൂമ്മാന്റെ ചെറുപ്പത്തിൽ ഒക്കെ ഇങ്ങള് ഉമ്മാനെ കൂട്ടി ആ പഞ്ചായത്ത് പൈപ്പിന്റെ മുമ്പിൽ നിന്നിർന്നില്ലെ കുടവും പിടിച്ച്”..
ന്നെ കെട്ടി കൊണ്ടുമ്പോൾ കിണറിന്റെ മുമ്പിൽ ആയിരുന്നെങ്കിൽ ഇവരുടെ സമയത്ത് പൈപ്പിന്റെ മുമ്പിൽ ആണെന്ന് മാത്രം. ന്റെ മൂന്ന് മരുക്കളിൽ ചെറിയോൾ ഒഴിച്ച് ബാക്കി രണ്ടെണ്ണവും നല്ലോണം കുടം ഏറ്റി നടന്നിട്ടുണ്ട്.
ഇജ്ജ് കുട്ടിയാവുമ്പോൾ ഒരിസം രാത്രി 2 മണി ആയി കാണും എല്ലാരും നല്ല ഉറക്കം ഉറങ്ങുന്ന നേരത്ത് പെട്ടന്ന് ഇജ്ജ് ഒണർന്നു, പിന്നത്തെ പുകിൽ ഇജ്ജ് ഭയകര കരച്ചിൽ ആയിരുന്നു. ഉറങ്ങാൻ കിടന്നവര് ഒക്കെ പതുക്കെ പതുക്കെ തല പൊക്കി കണ്ണ് തിരുമ്പി പുറത്ത് ചാടി. മൊയ്തുട്ടി ദുബായിന്ന് വന്ന്ക്കായിരുന്നു ഓൻ അന്റെ കരച്ചിൽ കാരണം ആകെ ഇടങ്ങേറിൽ ആയി. വെറുതെ ജനാല തുറന്നപ്പോഴാണ് അവറാനും സൈനബയും പൈപ്പിന്റെ ചുവട്ടിൽ കുടവും പിടിച്ച് നിക്കണ്.
അന്ന് പഞ്ചായത്ത് പൈപ്പിൽ വെള്ളം തിരിക്കൽ ആയിരുന്നു സൈനബാന്റെ അനിയൻ ചെക്കന്റെ പണി. ചെക്കൻ പുലർച്ചെ കോഴിക്കോട് പോവുന്നും പറഞ്ഞ് അളിയൻ രാത്രി വെള്ളം തിരിച്ചു കൊടുത്ത്ക്കാണ്. അന്ന് അന്റെ ഒറ്റകരച്ചിൽ കൊണ്ട് നമുക്ക് വെള്ളം കിട്ടി. രാവിലെ കണ്ടത് കാലി കുടവും പിടിച്ച് വെള്ളം വരുന്നത് കാത്തിരിക്കുന്നവരെയായിരുന്നു.
പെട്ടെന്നാണ് കൊച്ചു ചാമി വെള്ളം കണ്ടന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. അന്ന് സന്തോഷം കൊണ്ട് എല്ലാരുടെയും കണ്ണ് നിറഞ്ഞു. ആ നിറയലിൻ ഉമ്മൂമ്മാന്റെ കഥക്ക് വലിയ പങ്കുണ്ട്. അന്ന് ഉപ്പൂപ്പ പറഞ്ഞതാണ് ഇക്ക് ഇഷ്ട്ടായത്
“ഇജ്ജ് എന്തിനാ ഖദീജാ കരയുന്നത് ശെരിക്കും കരയുന്നത് ഇമ്മടെ ഭൂമിയല്ലേ…”
ഉമ്മൂമ്മ എല്ലാവർക്കും ശർക്കര വെള്ളം കൊടുത്തു. എല്ലാവരും ഉമ്മൂമ്മാനെ കളിയാക്കി കൊണ്ട് പറഞ്ഞു.
“മര്യക്കളുടെ ഒക്കത്ത് പാട് വരാതിരിക്കാൻ സ്നേഹം കൊണ്ടാണ് ഉമ്മൂമ്മ കുഴൽ കിണർ കുത്തിയത്” ന്ന്
By
Sabith koppam
👍
മറുപടിഇല്ലാതാക്കൂKalaki...istayi ummammaneyum pinne ee kadhayum
മറുപടിഇല്ലാതാക്കൂThank you ....
ഇല്ലാതാക്കൂSainuna pinne evdam kndillalo ohne patti parayh
മറുപടിഇല്ലാതാക്കൂSainuna avnte ocha paadukala avante nashta prenyathe patti ezhuth ariyuthoorum twistukal mathram nalkunna aa chngyina patti para
മറുപടിഇല്ലാതാക്കൂSupper... nee paranjathupole cheruppa kaalam orma varum
മറുപടിഇല്ലാതാക്കൂSainu njn ariyunna aaal anenkil avne patti ee duniyavil ettavum nannyi parayan sadhikka enik mathraan nastta prenyamo ...... ? athorikkalum avnte nashta prenyamaayi avn evdeynkilum paranjit undo pinne ella kazhivum undayittum eppozhum arinju kond tholkkndi vnnavnte kadhyan athu athano twist
മറുപടിഇല്ലാതാക്കൂNee ariyunna aal alla adyam Katha poyi vayikk avante pranyathe kurich polum njan as Katha yil paranjittilla .iyalkk ee kathaye Patti enthelum parayan undel para
ഇല്ലാതാക്കൂനന്നായിട്ടുണ്ട്...😍👌
മറുപടിഇല്ലാതാക്കൂ🤩mattu kadhakalill ninnum entirely different 👏👏
മറുപടിഇല്ലാതാക്കൂGood one...
മറുപടിഇല്ലാതാക്കൂ