ഉമി കുന്ന്...

പട്ടാമ്പി, പട്ടാമ്പിന്ന് കേൾക്കുമ്പോൾ ഓരോ നാട്ടുകാർക്കും മനസ്സിലേക്ക് ഓടി വരുന്നത് പട്ടാമ്പി നേർച്ചയും ഭാരതപ്പുഴയും ഒക്കെയാണ്. ജീവിതത്തിലെയും കച്ചവടത്തിലെയും  ലാഭവും നഷ്ടവും പ്രശ്നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം മറന്ന് പട്ടാമ്പിക്കാര് ഒരേ മനസ്സോടെ ഒരുമിച്ച് നടത്തുന്ന ഒരു വലിയ ഉത്സവം. പക്ഷേ ഞാൻ പറയാൻ പോകുന്നത് അത് ഒന്നും അല്ല…
ഉമികുന്ന്...ആ കുന്നിന്റെ മണ്ടേൽ രണ്ട് അറിവിന്റെ കൊട്ടാരങ്ങൾ.
ന്റെ നോട്ട്ബുക്കിൽ ഞാൻ കുറിച്ചിട്ട ചില വാക്കുകളിലുടെ ഉമിക്കുന്നിലെ സുവർണ്ണ നാളുകളെ പരിചയപ്പെടുത്തുന്നു.


ഉമികുന്ന്!  ആ കൊട്ടാരത്തിലെ അന്തേവാസി ആയേ പിന്നെ പട്ടാമ്പികാരുടെ നാവീന്ന് കേട്ടറിഞ്ഞ വാക്കാണ്. എന്താണ്  ഈ കുന്നിന് ഇങ്ങനെ ഒരു പേര് വരാൻ കാരണം. പലരോടും ചോദിച്ചു.. പലരും പല കഥകൾ പറഞ്ഞു തന്നു…ശരിയായ ഉത്തരം കിട്ടിയതും ഇല്ല. മുമ്പ് കുറെ മുമ്പ് ഈ കോളേജ് ഒക്കെ വരുന്നതിന് മുമ്പ് വേനൽ കാലങ്ങളിൽ നിന്ന് കത്തിയിരുന്ന ഒരു കുന്ന് ആയിരുന്നു ഈ ഉമി കുന്ന്.


കൊപ്പം ബസ്സ് സ്റ്റോപ്പിന്ന് ബസ്സ് കേറി 3രൂപ st യും കൊടുത്ത്10 കിലോമീറ്റർ യാത്ര ചെയ്ത് പട്ടാമ്പി ഹൈസ്കൂളിന്റെ മുമ്പിൽ ബസ്സ് ഇറങ്ങുമ്പോൾ കിട്ടുന്ന ഫീൽ അത് ഒന്ന് വേറെ തന്നെയാണ്. കാരണം രണ്ട്  വർഷമായിട്ടുളള കൊപ്പം-പട്ടാമ്പി റോഡിന്റെ അവസ്ഥ പറയണം എന്ന് ഇല്ലല്ലോ…അപ്പോ അതാ പറഞ്ഞത് സ്വർഗ്ഗം ആയിരുന്നു….


പട്ടാമ്പിയിലെ ബസ്സ് കാത്തിരിപ്പുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കൊപ്പം റോഡിനാണെങ്കിൽ പുറകിലെ സ്കൂളിലെ കലപില ശബ്ദവും കുട്ടികളുടെ ഓടികളിയും ഒച്ചയും ബഹളവും. അങ്ങനെ ഒക്കെ ആണേലും അതിന് ഒരു താളവും സംഗീതവും ഉണ്ട്. ഇനി ഇരുന്ന് ബോർ അടിച്ചാൽ തൊട്ട് അപ്പുറത്തുള്ള മിൽമ യിലെ ചൂട് ചായ. ആ ബസ്സ് കാത്തിരിപ്പിന്റെ രസം അത് ഒന്ന് വേറെ തന്നെയാണ്..
അടുത്തത് പാലക്കാട് റോഡിലെ ബസ്സ് സ്റ്റോപ്പ്. ന്റെ നോട്ട്ബുക്കിൽ ഇടം നേടിയ ഒരു സ്ഥലമാണ് അത്.


     “സിനിമ കൊട്ടകക്ക് അടുത്തെ ബസ്സ്      സ്റ്റോപ്പ്”

ചുമരിലെ സിനിമ പോസ്റ്ററുകളും നോക്കി  അവിടെ ഇരിക്കുമ്പോൾ രണ്ടുണ്ട് ഗുണം.. പുതുതായി ഇറങ്ങുന്ന പടങ്ങളുടെ ശരിയായ റിപ്പോർട്ട് നമ്മുക്ക്  അവിടെ ഇരുന്ന്  മനസ്സിലാക്കാം. തൊട്ട് അപ്പുറത്തുള്ള എണ്ണ പമ്പിലെ തിരക്കും സിനിമ കൊട്ടകയിലെ തിരക്കും പിന്നെ ഞങ്ങൾ കോളേജ് പിള്ളേരുടെ ദുൽമും ആ റോഡിൽ ഇടക്കിടക്ക് block ഉണ്ടാക്കാറുണ്ട്.
അടുത്ത കാത്തിരിപ്പു കേന്ദ്രം  ഒരല്പം റേഞ്ച്  കൂടുതലുള്ള പുള്ളിയാണ്…

                        “ഏമാന്റെ കാവലിൽ ഒരു ബസ്സ് കാത്തിരിപ്പ്”.

അതെ  പോലീസ് സ്റ്റേഷന്റെ മുമ്പിലെ ബസ്സ് സ്റ്റോപ്പ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്ന മ്മടെ പോലീസെര്. അവിടെ ഇരിക്കുന്ന ഓരോ യാത്രികനും ഒരു ധൈര്യം ഉണ്ട് പുറകിൽ ഒരു ഏമാൻ ഉണ്ടെന്ന്.


പിന്നെ ഉള്ളത് പട്ടാമ്പി ബസ്സ് സ്റ്റാൻഡ് ആണ്. നിളയുടെ കുളിരേറ്റ് കിടക്കുന്ന ബസ്സ് സ്റ്റാൻഡ്. തൃശ്ശൂർകാരനും പാലക്കാട്ട് കാരനും മലപ്പുറത്തുകാരനും കണ്ടു മുട്ടുന്ന  ഒരു അപൂർവ വേദി. വർണനകൾക്ക് അപ്പുറത്തുള്ള പട്ടാമ്പികാരന്റെ ഓർമ്മ പുസ്തകത്തിലെ മായാത്ത ഒരു താള്.

കഥ ഒരല്പം ലാഗ് അടിച്ചു. ഇനി   കൊട്ടാരത്തിലേക്ക് പോകാം
 “lement college". നോട്ട്ബുക്കിലെ ആദ്യ പേജ്.
                     
    “ഒച്ചപ്പാടിൽ തീർത്ത സ്വപ്ന കൊട്ടാരം"

എന്ത് കൊണ്ട് അങ്ങനെ വിശേഷിപ്പിച്ചു. കലാലയങ്ങളിലെ ഒച്ചപ്പാടുകൾക്ക് ഭാവിയിലെ..എംഎൽഎ യുടെയും കളക്ടർടെയും ബിസിനസ്സുകാരന്റെയും  ഒക്കെ ശബ്ദം  ഉണ്ടായിരിക്കും. അത് കൊണ്ടാണ് അങ്ങനൊരു വിശേഷണം.
നേരെ വരാന്തകളിലേക്ക് നടന്ന് അകന്നാൽ നമ്മുക്ക് കാണാം “മൂന്നാം കണ്ണുകളിൽ പൂട്ടിയിട്ട മ്മടെ സി സി ടിവി ക്യാമറകൾ. അതിന്റെ മുമ്പിൽ കോപ്രായം കാട്ടി പിടിക്കപ്പെട്ടവർ ഉണ്ടോ..? അറിയില്ല…നോട്ട്ബുക്കിന്റെ പേജ് മറിച്ചു കൊണ്ടേ ഇരുന്നു.

“ഇണപ്രാവുകൾ പാറിപറക്കുന്ന കോവണികൾ” അങ്ങനെ... അങ്ങനെ...ക്ലാസ് മുറികളിലേക്ക് ആയിരുന്നു അടുത്ത എത്തിനോട്ടം…
                       “വെള്ള മനസ്സിൽ എഴുതിയ കറുത്ത വരകൾ”


വെള്ളബോർഡിൽ കറുത്ത മാർക്കർ കൊണ്ട് എഴുതുമ്പോൾ മുൻ ബെഞ്ചിൽ ഇരുന്നവൻ നോട്ട് ബുക്കിലേക്ക് പകർത്തുന്നു. എന്നാൽ ഞാൻ   മനസ്സിലാക്കിയെടുത്തളം അത് വിചിത്രമാണ്. കാരണം സമാധാനത്തിന്റെ നിറമായ വെള്ളയെ മറക്കാൻ കേവലം ഒരു കറുത്ത കുത്ത് തന്നെ  ധാരളമാണ്... ഹ ഹാ ചിരിക്കണ്ട  it’s true readers…. നമ്മുടെ ചിന്തകൾ എല്ലാം വിചിത്രമാണ്….

പിന്നെ പരീക്ഷാഹാളിലേ തമാശകളാണ് 

“പരീക്ഷ ഹാളിലെ മുട്ട് സൂചി പക”.

ഇന്ന് വരെ  പരീക്ഷ എഴുതിയ ഓരോ കുട്ടിയും കേട്ടിട്ടുള്ള ഒരു വാക്കാണ് pin drop silence  പക്ഷേ ആ വാക്ക് തോൽക്കുക മാത്രമേ.. ചെയ്യാറുള്ളൂ! എല്ലായ്‌പോഴും....           വായിക്കുന്നവർക്ക് ബോർ അടിക്കുന്നുണ്ടന്ന് മനസ്സിലായത് കൊണ്ട് ഒരല്പം പ്രണയം പറയാം.

        “ആരോടും പ്രണയം പറയാതെ  ഒഴുകുന്ന പുഴ”

Lement college ന്റെ മണ്ടേൽ കേറി നിന്ന് നോക്കിയാൽ നിള സുന്ദരിയായി ഒഴുകുന്നത് കാണാം. എല്ലാവരും അവളെ ഒരു പ്രണയത്തിന്റെ പേരിൽ ക്രൂശിക്കാറുണ്ട്. പട്ടാമ്പി പാലവുമായുള്ള അവളുടെ കാഴ്ചപ്പാടിനെ പലരും പ്രണയമായി കണ്ടു. പക്ഷേ അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല. അവളുടെ മാറിൽ ചവിട്ടി നിൽക്കുന്ന അവനോട് അവൾക്ക് പകയും വെറുപ്പുമായിരുന്നു. അവളെ തലോടി കടന്ന് പോയിരുന്ന തോണിയും കളിവഞ്ചികളും അവന്റെ വരവോട് കൂടി അപ്രത്യക്ഷമായി. ആ  പകയുടെ  പ്രതികാരം ആയിരുന്നു 2007 ലും 2018  ലും 2019 ലും  നാം സാക്ഷി ആയത്. അവളുടെ കരുണ കൊണ്ടോ.. അവന്റെ ധൈര്യം  കൊണ്ടോ.. ഇന്നും ആടാതെ ഉലയാതെ അവൻ അവിടെ നിൽപ്പുണ്ട്. അവൾ ആരോടും പ്രണയം പറഞ്ഞിട്ടില്ല.

ഇനിയും ഉണ്ട് ഒരുപാട് ജനാലകൾക്ക് അപ്പുറത്തെ തെങ്ങിൻ തോപ്പും ശബ്ദം നിലച്ച തകരപെട്ടിയും കളിക്കളത്തിലെ കുമ്മായവും ചാറ്റൽ മഴയിലെ ചളി കുത്തും ഓടി ഒളിക്കുന്ന മഴ തുള്ളികളും. lement ന്റെ മുകളിൽ കുമിഞ്ഞു കൂടി സ്വപ്നം കാണുന്ന  മഴ  മേഘങ്ങളും എല്ലാം... പക്ഷേ എഴുത്തുകാരന്  അത് പറയാൻ തോന്നുന്നില്ല! നിങ്ങടെ മനസ്സിൽ തോന്നിയ വിശേഷണങ്ങൾ കമന്റിൽ  പ്രതീക്ഷിക്കുന്നു...

(ഇതിൽ പാലത്തിന്റെ കഥ മാത്രം ഒരെണ്ണം വേറെ എഴുതുന്നുണ്ട് so © ഇങ് എടുക്കുന്നു)
By
Sabith koppam

അഭിപ്രായങ്ങള്‍

  1. ഒരു വർഷം കൊണ്ട് ഉമ്മികുന്നിലെ ചൂടിൽ വെന്തുപോയവൽ അന്ന് ഞൻ...എന്നാലും ചില ഓര്മകൾക് ഒരു സുഗം ഇൻഡ്...നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. oru orma pudhukal thanne ayipoyi.. lementm.. 2 bba yum.. 3 ca yum.. alexm..Smakm.. marakan avathoru varsham

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു.

    "അവളുടെ മാറിൽ ചവിട്ടി നിൽക്കുന്ന അവനോട് അവൾക്ക് പകയും വെറുപ്പുമായിരുന്നു. അവളെ തലോടി കടന്ന് പോയിരുന്ന തോണിയും കളിവഞ്ചികളും അവന്റെ വരവോട് കൂടി അപ്രത്യക്ഷമായി. ആ പകയുടെ പ്രതികാരം ആയിരുന്നു 2007 ലും 2018 ലും 2019 ലും നാം സാക്ഷി ആയത്. അവളുടെ കരുണ കൊണ്ടോ.. അവന്റെ ധൈര്യം കൊണ്ടോ.. ഇന്നും ആടാതെ ഉലയാതെ അവൻ അവിടെ നിൽപ്പുണ്ട്. "

    എന്തൊരു മനോഹരമായ ചിന്ത.!!!!!!

    മറുപടിഇല്ലാതാക്കൂ
  4. ആരോടും പ്രണയം പറയാതെ തടസ്സങ്ങളില്ലാതെ ഒഴുകട്ടെ പുഴ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ