“ഞാൻ അറിയുന്ന പ്രണയ കഥയിലെ നായകന്മാരെല്ലാം തോറ്റു പോയവരാണ് അതുകൊണ്ട് തന്നെ പ്രണയത്തെ ദൂരെ നിന്ന് മാത്രമേ ഞാൻ നോക്കി കണ്ടിട്ടുള്ളൂ”
ഇൻസ്റ്റഗ്രാം ബയോകളിൽ ഒരു വ്യത്യസ്ഥത തോന്നിയതുകൊണ്ടാകാം ഞാൻ അവന് ഇന്നൊരു മെസ്സേജ് അയച്ചു. ബയോ ഇഷ്ടമായി അതൊന്ന് അയച്ചു തരുമോ എന്ന്. ഇവളേതാ എന്ന് മനസ്സിൽ തോന്നിയതു കൊണ്ടാകാം കണ്ടിട്ടും അവൻ ആദ്യം മറുപടി അയക്കാഞ്ഞത്. പിന്നെയെന്തോ ആ ബയോ എനിക്ക് അയച്ചുതന്നു.
അവൻ എഴുതുന്ന ഓരോ വരികളും എന്റെ ഇന്ബോക്സിലൂടെ ഞാൻ ചോദിച്ചു മേടിച്ചു കൊണ്ടേയിരുന്നു. അത് പിന്നീട് ഒരു ചെറിയ സൗഹൃദത്തിലേക്ക് മാറിയെങ്കിലും ഹായ് സുഖാണോ എന്നതിന്റെ അപ്പുറത്തേക്ക് പോയില്ല.
ചിത്രങ്ങളിലെ ബുദ്ധിജീവി പരിവേഷവും മത്തു പിടിപ്പിക്കുന്ന പ്രണയവും അല്ലാത്തതുമായ വരികൾ കുത്തി കുറിച്ചിടുന്ന...അധികം സംസാരിക്കാത്ത... എന്നാൽ എന്തേലും ചോദിച്ചാൽ മാത്രം മറുപടി പറയുന്ന ഒരു മിണ്ടാപൂച്ചയായ സുഹൃത്ത്. എന്നെ പോലെ പൊട്ടിത്തെറിച്ച് ബഹളം വെച്ച് ഉറക്കെ സംസാരിച്ചു നടക്കാത്തവരെ എന്റെ പോലെ മാറ്റിയെടുക്കുക എന്നത് എന്റെയൊരു ഹോബിയായിരുന്നു .അത് കൊണ്ട് തന്നെ ഈ മിണ്ടാപൂച്ചയായ ബുദ്ധിജീവിയെ അടിമുടി മാറ്റാൻ ഞാൻ തീരുമാനിച്ചു
ഞാൻ ആദ്യം അവനെ കുറിച്ച് ചോദിച്ചു. പിന്നെ അവന്റെ നാട് ,വീട് ,കൂട്ടുകാര് ,കോളേജ് എല്ലാം… ഒരു പെണ്കുട്ടി ഇതൊക്കെ ചോദിക്കുമ്പോൾ നമ്മൾ തിരിച്ച് അങ്ങോട്ട് എന്തേലും ചോദിക്കണ്ടേ എന്ന് കരുതിയിട്ടാകണം ഞാൻ ചോദിച്ച അതേ രീതിയിൽ അവനും ചോദിച്ചു. പിന്നീട് എല്ലാം യാന്ത്രികമായിരുന്നു .
ഡോയ് വിളിച്ചാൽ ഓയ് എന്നുള്ള മറുപടിയുമായി രാത്രി ഉറക്കം വരുന്നവരെ വെറുപ്പിച്ചു കൊണ്ടിരിക്കും .പതിയെ പതിയെ സംസാരിക്കാനുള്ള അവന്റെ പേടിയും നാണവും ഒക്കെ മാറി തുടങ്ങി .അങ്ങോട്ട് അയക്കാതെ മെസ്സേജ് ഇങ്ങോട്ട് അയക്കുന്ന രീതിയിലേക്ക് ഞാൻ അവനെ കൊണ്ടെത്തിച്ചു.
ഇനിയവന് പ്രേമം വല്ലതും എന്നോട് തോന്നി തുടങ്ങിയോ എന്നറിയാൻ ഞാൻ ഒരു ചോദ്യവും എറിഞ്ഞു കൊടുത്തു .അതല്ല കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയാൽ നമ്മൾ പെണ്ണുങ്ങളിൽ വരുന്ന ഒരു സംശയം. അത് ഇപ്പോ ഉണ്ടെന്നായാലും ഇല്ലെന്നായാലും എനിക്കൊരു പ്രശ്നം അല്ലായിരുന്നു അന്ന്. ട്രാക്ക് പിടിക്കാൻ ഞാൻ ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു ''മരിക്കാൻ പേടിയുണ്ടോ…?''.
മറുപടി ഇതായിരുന്നു മരിക്കുന്നതിനേക്കാൾ പേടി ജീവിക്കാനാടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം ഇട്ടു കൊടുത്തു "എന്നാ പിന്നെ പേടി പ്രേമിക്കാനായിരിക്കും...''അവന്റെ മറുപടി ക്കായി ഞാൻ കാത്തിരുന്നു. മൊബൈലിലെ സ്ക്രീനിൽ ടൈപ്പിങ് എന്ന് എഴുതി കാണിക്കുന്നുണ്ട് അപ്പോ മൂപ്പര് കാര്യമായിട്ട് എന്തോ എഴുതുകയാണെന്ന് ഞാൻ കരുതി.
“പ്രണയിക്കാൻ പേടി ഒന്നുമില്ല. അതിന് നമ്മളെയൊക്കെ ആര് പ്രേമിക്കാനാണ് .ഇങ്ങനെ ഒക്കെ നടന്നാൽ മതി തല്ക്കാലം.''പുള്ളി രക്ഷപ്പെടാൻ നോക്കിയെങ്കിലും ഞാൻ വീണ്ടും ഓരോന്ന് ചോദിച്ചു തുടങ്ങി. ഒടുക്കം മിണ്ടാപൂച്ച മനസ്സ് തുറന്നു. ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു... മനസ്സിൽ തോന്നിയ ഒരേ ഒരു ഇഷ്ട്ടം .പക്ഷേ ആ ഇഷ്ട്ടം മൂപ്പര് മനസ്സിലിട്ട് അങ്ങനെ നടക്കാണ് “പേര് അറിയില്ല നാട് അറിയില്ല ഒന്നും അറിയില്ല .ദിവസവും ബസ്സ് ഇറങ്ങി നടന്നു പോകുന്നത് കാണാം അത്ര തന്നെ എന്നും പറഞ്ഞ് ആൾ മുങ്ങി.
മൂന്ന് മിനുട്ട് കഴിഞ്ഞ് വീണ്ടും ഓണ്ലൈനിൽ വന്നു. പിന്നീട് ഉള്ള രാത്രികളിൽ അവൻ അവളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു .അതിൽ പിന്നെ അവന് എന്നോട് അങ്ങനെ ഇഷ്ട്ടമൊന്നുമില്ല എന്ന് ഞാനും സ്ഥിരീകരിച്ചു.
സൗഹൃദം വളർന്നു വലുതായി. അങ്ങനെ എന്റെ കല്യാണവും ഏതാണ്ട് ഉറപ്പിച്ചു. ഒരു ദിവസം കല്യാണം പറയാൻ ഞാൻ അവനെ വിളിച്ചു. കല്യാണം പറച്ചിലിനു ശേഷം ഞാൻ അവനോട് അവളെ കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ എന്നെ പോലെ ഇരിക്കുന്ന ഒരു കുട്ടി ആവാം അല്ലേൽ പിന്നെ എന്റെ അതേ പോലെ എങ്ങനെ വരും ഇനി അത് ഞാൻ തന്നെയാണോ…
കുരിശ് മാലയും കള്ളി കള്ളി യൂണിഫോമും പള്ളിടെ മുന്നിൽ നിന്ന് ബസ്സ് കേറി സ്ഥിരം അലീസാ ബേക്കറീന്ന് ഒരു മുന്തിരി ജ്യൂസും കുടിച്ച് പഞ്ചായത്ത് കിണറിന്റെ വലത് വശത്തെ ഇടവഴിയിലൂടെ പോകുന്നവൾ. ഇതെല്ലാം ഞാനും സ്ഥിരം ചെയ്യുന്ന കാര്യങ്ങളാണ് . ഞാൻ അവനെ കണ്ടിട്ടുണ്ട് അവന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ... എന്നാ അവൻ ഇന്നുവരെ എന്നെ കണ്ടിട്ടില്ല എന്നതായിരുന്നു എന്റെ വിഷമം. ഇനി അത് ഞാൻ ആയിരിക്കുമോ….
കല്യാണത്തിന് അവനെ ഞാൻ പ്രതീക്ഷിച്ചു പക്ഷേ അവൻ വന്നില്ല. അത് ഞാൻ തന്നെ ആണോ എന്ന ചോദ്യം എന്നെ വല്ലാണ്ട് വേട്ടയാടി. അവനെ un follow ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തു .എന്നിട്ട് ഞാൻ ആ ചോദ്യത്തിൽ നിന്നും ഒളിച്ചോടി. പതിയെ അവനെ മറന്നു. പുതിയ അക്കൗണ്ടും തുടങ്ങി. പക്ഷേ അവനോളം നല്ല ഒരു സുഹൃത്തിനെ പിന്നീട് എനിക്ക് കിട്ടിയിട്ടില്ല. സംശയത്തിന്റെ പേരിൽ ഒരു നല്ല സൗഹൃദം എനിക്ക് നഷ്ട്ടമായി. എനിക്ക് വേണേൽ ഇപ്പോ അവന് മെസ്സേജ് അയക്കാം. പക്ഷേ, ഇതായിരിക്കാം ഇതിന്റെ ശരി.
By
Sabith koppam
ഇൻസ്റ്റഗ്രാം ബയോകളിൽ ഒരു വ്യത്യസ്ഥത തോന്നിയതുകൊണ്ടാകാം ഞാൻ അവന് ഇന്നൊരു മെസ്സേജ് അയച്ചു. ബയോ ഇഷ്ടമായി അതൊന്ന് അയച്ചു തരുമോ എന്ന്. ഇവളേതാ എന്ന് മനസ്സിൽ തോന്നിയതു കൊണ്ടാകാം കണ്ടിട്ടും അവൻ ആദ്യം മറുപടി അയക്കാഞ്ഞത്. പിന്നെയെന്തോ ആ ബയോ എനിക്ക് അയച്ചുതന്നു.
അവൻ എഴുതുന്ന ഓരോ വരികളും എന്റെ ഇന്ബോക്സിലൂടെ ഞാൻ ചോദിച്ചു മേടിച്ചു കൊണ്ടേയിരുന്നു. അത് പിന്നീട് ഒരു ചെറിയ സൗഹൃദത്തിലേക്ക് മാറിയെങ്കിലും ഹായ് സുഖാണോ എന്നതിന്റെ അപ്പുറത്തേക്ക് പോയില്ല.
ചിത്രങ്ങളിലെ ബുദ്ധിജീവി പരിവേഷവും മത്തു പിടിപ്പിക്കുന്ന പ്രണയവും അല്ലാത്തതുമായ വരികൾ കുത്തി കുറിച്ചിടുന്ന...അധികം സംസാരിക്കാത്ത... എന്നാൽ എന്തേലും ചോദിച്ചാൽ മാത്രം മറുപടി പറയുന്ന ഒരു മിണ്ടാപൂച്ചയായ സുഹൃത്ത്. എന്നെ പോലെ പൊട്ടിത്തെറിച്ച് ബഹളം വെച്ച് ഉറക്കെ സംസാരിച്ചു നടക്കാത്തവരെ എന്റെ പോലെ മാറ്റിയെടുക്കുക എന്നത് എന്റെയൊരു ഹോബിയായിരുന്നു .അത് കൊണ്ട് തന്നെ ഈ മിണ്ടാപൂച്ചയായ ബുദ്ധിജീവിയെ അടിമുടി മാറ്റാൻ ഞാൻ തീരുമാനിച്ചു
ഞാൻ ആദ്യം അവനെ കുറിച്ച് ചോദിച്ചു. പിന്നെ അവന്റെ നാട് ,വീട് ,കൂട്ടുകാര് ,കോളേജ് എല്ലാം… ഒരു പെണ്കുട്ടി ഇതൊക്കെ ചോദിക്കുമ്പോൾ നമ്മൾ തിരിച്ച് അങ്ങോട്ട് എന്തേലും ചോദിക്കണ്ടേ എന്ന് കരുതിയിട്ടാകണം ഞാൻ ചോദിച്ച അതേ രീതിയിൽ അവനും ചോദിച്ചു. പിന്നീട് എല്ലാം യാന്ത്രികമായിരുന്നു .
ഡോയ് വിളിച്ചാൽ ഓയ് എന്നുള്ള മറുപടിയുമായി രാത്രി ഉറക്കം വരുന്നവരെ വെറുപ്പിച്ചു കൊണ്ടിരിക്കും .പതിയെ പതിയെ സംസാരിക്കാനുള്ള അവന്റെ പേടിയും നാണവും ഒക്കെ മാറി തുടങ്ങി .അങ്ങോട്ട് അയക്കാതെ മെസ്സേജ് ഇങ്ങോട്ട് അയക്കുന്ന രീതിയിലേക്ക് ഞാൻ അവനെ കൊണ്ടെത്തിച്ചു.
ഇനിയവന് പ്രേമം വല്ലതും എന്നോട് തോന്നി തുടങ്ങിയോ എന്നറിയാൻ ഞാൻ ഒരു ചോദ്യവും എറിഞ്ഞു കൊടുത്തു .അതല്ല കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയാൽ നമ്മൾ പെണ്ണുങ്ങളിൽ വരുന്ന ഒരു സംശയം. അത് ഇപ്പോ ഉണ്ടെന്നായാലും ഇല്ലെന്നായാലും എനിക്കൊരു പ്രശ്നം അല്ലായിരുന്നു അന്ന്. ട്രാക്ക് പിടിക്കാൻ ഞാൻ ആദ്യം ചോദിച്ച ചോദ്യം ഇതായിരുന്നു ''മരിക്കാൻ പേടിയുണ്ടോ…?''.
മറുപടി ഇതായിരുന്നു മരിക്കുന്നതിനേക്കാൾ പേടി ജീവിക്കാനാടോ എന്നായിരുന്നു. ഉടനെ അടുത്ത ചോദ്യം ഇട്ടു കൊടുത്തു "എന്നാ പിന്നെ പേടി പ്രേമിക്കാനായിരിക്കും...''അവന്റെ മറുപടി ക്കായി ഞാൻ കാത്തിരുന്നു. മൊബൈലിലെ സ്ക്രീനിൽ ടൈപ്പിങ് എന്ന് എഴുതി കാണിക്കുന്നുണ്ട് അപ്പോ മൂപ്പര് കാര്യമായിട്ട് എന്തോ എഴുതുകയാണെന്ന് ഞാൻ കരുതി.
“പ്രണയിക്കാൻ പേടി ഒന്നുമില്ല. അതിന് നമ്മളെയൊക്കെ ആര് പ്രേമിക്കാനാണ് .ഇങ്ങനെ ഒക്കെ നടന്നാൽ മതി തല്ക്കാലം.''പുള്ളി രക്ഷപ്പെടാൻ നോക്കിയെങ്കിലും ഞാൻ വീണ്ടും ഓരോന്ന് ചോദിച്ചു തുടങ്ങി. ഒടുക്കം മിണ്ടാപൂച്ച മനസ്സ് തുറന്നു. ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു... മനസ്സിൽ തോന്നിയ ഒരേ ഒരു ഇഷ്ട്ടം .പക്ഷേ ആ ഇഷ്ട്ടം മൂപ്പര് മനസ്സിലിട്ട് അങ്ങനെ നടക്കാണ് “പേര് അറിയില്ല നാട് അറിയില്ല ഒന്നും അറിയില്ല .ദിവസവും ബസ്സ് ഇറങ്ങി നടന്നു പോകുന്നത് കാണാം അത്ര തന്നെ എന്നും പറഞ്ഞ് ആൾ മുങ്ങി.
മൂന്ന് മിനുട്ട് കഴിഞ്ഞ് വീണ്ടും ഓണ്ലൈനിൽ വന്നു. പിന്നീട് ഉള്ള രാത്രികളിൽ അവൻ അവളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു .അതിൽ പിന്നെ അവന് എന്നോട് അങ്ങനെ ഇഷ്ട്ടമൊന്നുമില്ല എന്ന് ഞാനും സ്ഥിരീകരിച്ചു.
സൗഹൃദം വളർന്നു വലുതായി. അങ്ങനെ എന്റെ കല്യാണവും ഏതാണ്ട് ഉറപ്പിച്ചു. ഒരു ദിവസം കല്യാണം പറയാൻ ഞാൻ അവനെ വിളിച്ചു. കല്യാണം പറച്ചിലിനു ശേഷം ഞാൻ അവനോട് അവളെ കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ എന്നെ പോലെ ഇരിക്കുന്ന ഒരു കുട്ടി ആവാം അല്ലേൽ പിന്നെ എന്റെ അതേ പോലെ എങ്ങനെ വരും ഇനി അത് ഞാൻ തന്നെയാണോ…
കുരിശ് മാലയും കള്ളി കള്ളി യൂണിഫോമും പള്ളിടെ മുന്നിൽ നിന്ന് ബസ്സ് കേറി സ്ഥിരം അലീസാ ബേക്കറീന്ന് ഒരു മുന്തിരി ജ്യൂസും കുടിച്ച് പഞ്ചായത്ത് കിണറിന്റെ വലത് വശത്തെ ഇടവഴിയിലൂടെ പോകുന്നവൾ. ഇതെല്ലാം ഞാനും സ്ഥിരം ചെയ്യുന്ന കാര്യങ്ങളാണ് . ഞാൻ അവനെ കണ്ടിട്ടുണ്ട് അവന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ... എന്നാ അവൻ ഇന്നുവരെ എന്നെ കണ്ടിട്ടില്ല എന്നതായിരുന്നു എന്റെ വിഷമം. ഇനി അത് ഞാൻ ആയിരിക്കുമോ….
കല്യാണത്തിന് അവനെ ഞാൻ പ്രതീക്ഷിച്ചു പക്ഷേ അവൻ വന്നില്ല. അത് ഞാൻ തന്നെ ആണോ എന്ന ചോദ്യം എന്നെ വല്ലാണ്ട് വേട്ടയാടി. അവനെ un follow ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തു .എന്നിട്ട് ഞാൻ ആ ചോദ്യത്തിൽ നിന്നും ഒളിച്ചോടി. പതിയെ അവനെ മറന്നു. പുതിയ അക്കൗണ്ടും തുടങ്ങി. പക്ഷേ അവനോളം നല്ല ഒരു സുഹൃത്തിനെ പിന്നീട് എനിക്ക് കിട്ടിയിട്ടില്ല. സംശയത്തിന്റെ പേരിൽ ഒരു നല്ല സൗഹൃദം എനിക്ക് നഷ്ട്ടമായി. എനിക്ക് വേണേൽ ഇപ്പോ അവന് മെസ്സേജ് അയക്കാം. പക്ഷേ, ഇതായിരിക്കാം ഇതിന്റെ ശരി.
By
Sabith koppam
നന്നായിട്ടുണ്ട്...😍
മറുപടിഇല്ലാതാക്കൂകഥാപാത്രത്തിന് എഴുത്തുകാരനുമായി എന്തേലും ബന്ധമുണ്ടോ....? 😀
മറുപടിഇല്ലാതാക്കൂഅങ്ങനെ തോന്നിയെങ്കിൽ തികച്ചും യാദർശ്ചികം😁😇
ഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂ